സമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവേ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എങ്ങനെ കൊടുക്കുമെന്നറിയാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവേ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എങ്ങനെ കൊടുക്കുമെന്നറിയാതെ സര്‍ക്കാര്‍. ഈ വര്‍ഷം ജൂലായ് വരെയുള്ള കണക്കനുസരിച്ച് 13,000 കോടിയാണ് കുടിശ്ശികയെന്നാണ് ധനവകുപ്പിന്റെ കണക്ക്. സാമ്പത്തിക പ്രതിസന്ധി തടസമായി കരുതാനാവില്ലെന്നും ഡിഎ ഉടന്‍ തന്നെ കൊടുക്കണമെന്നുമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. സര്‍ക്കാര്‍ തീയതി പറഞ്ഞില്ലെങ്കില്‍ നല്‍കാനുള്ള തീയതി ട്രിബ്യൂണല്‍ വിധിക്കുമെന്നും പറഞ്ഞിരുന്നു.

ഇപ്പോള്‍ ഏഴുശതമാനം ക്ഷാമബത്തയാണ് നല്‍കുന്നത്. ഈവര്‍ഷം ജൂലായില്‍ ഇത് 21 ശതമാനമെത്തി എന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇതനുസരിച്ചാണ് കുടിശ്ശിക 13,000 കോടിയാവുന്നത്.സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് ഈ പണം അടുത്തെങ്ങും കണ്ടെത്താനാവില്ല. അപ്പീല്‍ പോവുകയാണ് സര്‍ക്കാരിനെ മുന്നിലുള്ള ഏക വഴി. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കുടിശ്ശിക സംബന്ധിച്ച കേസില്‍ സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *