സുരക്ഷ ക്ലിയറൻസ് റദ്ദാക്കിയ നടപടി; തുർക്കിഷ് കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

ഡൽഹി: സുരക്ഷ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തുർക്കിഷ് കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദേശ സുരക്ഷയ്ക്ക് എങ്ങനെ ഭീഷണി ഉയർത്തിയെന്ന് വ്യക്തമാക്കുന്നില്ലെന്നും 3,791 പേരുടെ ജോലിയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്നുമാണ് സെലെബിയുടെ വാദം. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്ന കമ്പനിയാണ് സെലബി.