ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ മലയിറങ്ങി

വടക്കേ അമേരിക്കയിലെ ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ മലയിറങ്ങി. ഷെയ്ക് ഹസന്‍ ഖാനെയും ,ഒപ്പമുള്ള തമിഴ്‌നാട് സ്വദേശിയെയും ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. മകന്‍ സുരക്ഷിതാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ ട്വന്റിഫോറിനോട് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പര്‍വതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസന്‍ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപില്‍ രക്ഷാദൗത്യം ദുഷ്‌കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാര്‍ത്തകളില്‍ ഇടം പിടിച്ച ഷെയ്ക് ഹസന്‍ ഖാന്‍ ധനകാര്യ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്.

സാധാരണമായി ഇത്തരത്തിലുള്ള കൊടുങ്കാറ്റ് മൗണ്ട് ഡെമനാലിയില്‍ ഉണ്ടാകാറില്ല. കഴിഞ്ഞദിവസം സാറ്റലൈറ്റ് ഫോണില്‍ നിന്ന് ട്വന്റിഫോറിനെ ബന്ധപ്പെട്ടാണ് താന്‍ കുടുങ്ങിയ വിവരം ഷെയ്ഖ് ഹസന്‍ ഖാന്‍ അറിയിച്ചത്.