ശബരിമല സ‍്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

എറണാകുളം: ശബരിമല സ‍്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഒക്ടോബർ മൂന്നിന് പറഞ്ഞത് ആവർത്തിക്കുന്നു.കേരളത്തിൽ രണ്ട് പാർട്ടികളും തമ്മിൽ അന്തർധാരയുണ്ട്.ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ രണ്ടുപേർക്കും താല്പര്യമില്ല.
കള്ളൻ പോറ്റി സോണിയുടെ ആളാണെന്ന് ഒരാൾ പറയുന്നു.പിണറായിയുടെ ആളാണെന്ന് മറ്റൊരാൾ പറയുന്നു.യഥാർത്ഥത്തിൽ പോറ്റിയെ സഹായിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആർക്കും താല്പര്യം ഇല്ല.കള്ളൻ പോറ്റിക്ക് പിന്തുണ നൽകിയത് ദേവസ്വം മന്ത്രിയാണ്.കേരളം ബിജെപി ഭരിച്ചിട്ടില്ല.കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു