നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ. എറണാകുളം തൃക്കാക്കരിൽ വഴക്കാല ഓത്തുപള്ളിക്ക് സമീപമാണ് സംഭവം നടന്നതെന്നും അഖിൽ മാരാർ പറഞ്ഞു. ഇതിനുപിന്നിൽ മലപ്പുറത്തുനിന്ന് വന്ന് താമസിക്കുന്നവരാണെന്നും അഖിൽ മാരാർ ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു ആരോപണം.

കുറിപ്പിന്റെ പൂർണരൂപം തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ..ഒരാഴ്ച ആയി പല പ്രദേശത്തെ പ്രവർത്തകരും പരാതി പറഞ്ഞിട്ടും ഞാൻ പറഞ്ഞു പോട്ടെ വിട്ട് കള നമ്മൾ ശ്രദ്ധിക്കണ്ട..ഇന്ന് വഴക്കാല പള്ളിക്ക് മുന്നിൽ വെച്ച് വെല്ലു വിളിച്ചു കൊണ്ട് പരസ്യമായി പോസ്റ്റർ കീറിയവന് തൃക്കാക്കര നാടുമായി യാതൊരു ബന്ധവുമില്ല..

ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ ഹെൽമറ്റിന് അടിച്ചിട്ട് അവൻ ഓടി അടുത്തുള്ള കടയിൽ കയറി.. പ്രദേശത്തുള്ള മുസ്ലിം സമൂഹം സംരക്ഷിക്കും എന്ന ചിന്തയിൽ ആവും കയറിത്..ഇവനെ ആരെങ്കിലും തിരിച്ചടിച്ചാൽ പള്ളിയുള്ളവരോ സമീപവാസികളോ അത് ചോദ്യം ചെയ്തു സംരക്ഷിക്കാൻ ശ്രമിച്ചാൽ വലിയൊരു കലാപം തന്നെ നടന്നേനെ..

മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വച്ച് എൻഡിഎയുടെ പ്രചരണം തടസപ്പെടുത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചു കലാപം ഉണ്ടാക്കാൻ ശ്രമിച്ച ആ മലപ്പുറത്ത്‌കാരൻ നാടിന്റെ വിഷമാണ്..എന്നാൽ സമചിത്തതയോടെ മറ്റുള്ളവർ പെരുമാറിയതും ഞാൻ ഇടപെട്ടതും വലിയൊരു സംഘർഷത്തിൽ നിന്നും കാര്യങ്ങളെ മാറ്റിയെടുത്തു…കോൺഗ്രസ്സ് പ്രവർത്തകർ ആണ് ഞങ്ങളുടെ പോസ്റ്റർ നശിപ്പിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഇതിന് പിന്നിലും ഇവനെ പോലെ ഇവിടെ വന്നു താമസിക്കുന്ന ദേശദ്രോഹികൾ ആവാനാണ് സാധ്യത..