നിപ പ്രതിരോധം: മരുന്നുകൾ ഇന്ന് ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിക്കും

കോഴിക്കോട് : നിപ രോഗപ്രതിരോധത്തിനുള്ള മരുന്നുകൾ ഇന്ന് ഡൽഹിയിൽ നിന്ന് എത്തിക്കും. വിമാന മാർഗമാണ് രണ്ട് തരം മരുന്നുകൾ എത്തിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് മരുന്ന് എത്തിക്കുന്നത്.

നേരത്തെ മരുന്ന് ക്ഷാമത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ഒരു രോഗി കഴിയുമ്പോഴാണ് ആശുപത്രിയിൽ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം അധികൃതർ പുറത്തുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സർക്കാരും ആരോഗ്യവകുപ്പും തമ്മിൽ ഏകോപനമില്ലെന്നും നിലവിൽ വളരെ ശോചനീയമായ നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു.

നിപ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ വരികയോ ഇടപെടുകയോ ചെയ്യേണ്ടതാണെന്നും എന്നാൽ അത് ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഇന്ന് മരുന്ന് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.അതേസമയം കോഴിക്കോട് ജില്ലയിൽ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

ക്വാറന്റൈനിലുള്ള മൂന്നുപേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും സ്രവങ്ങൾ പരിശോധനയ്ക്ക അയച്ചതായും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാന പ്രകാരം ഐ.സി.എം.ആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോ ക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസ് നൽകിയതായും മുരളീധരൻ വ്യക്തമാക്കിയിരുന്നു.