ആലപ്പുഴ ‘പപ്പട തല്ലിൽ ‘ ഓഡിറ്റോറിയത്തിന് ഒന്നര ലക്ഷം രൂപ നഷ്ടം

ഹരിപ്പാട് : മുട്ടത്തെ ‘പപ്പട’ തല്ലില്‍ ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം രൂപ. തല്ല് കിട്ടിയതിന് പുറമേ ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നത്. ഇരുകൂട്ടരും കസേരയുള്‍പ്പെടെ ഓഡിറ്റോറിയത്തിലെ സാധനങ്ങള്‍ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.

പപ്പട തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ മുരളീധരന്‍ കരീലക്കുളങ്ങര പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച്ചയാണ് പപ്പട തല്ലുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍ ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവര്‍ക്ക് പരുക്കേറ്റു.

സദ്യയുടെ അവസാന പന്തിയിലുണ്ടായിരുന്ന എട്ടോളം ചെറുപ്പക്കാരാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് മുരളീധരന്‍ പറയുന്നത്. കസേര കൊണ്ടുള്ള ആക്രമണത്തില്‍ മുരളീധരന് 14 സ്റ്റിച്ചുണ്ട്.അതേസമയം വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിലാണ്. ഇതോടെ വധുവിന്റെ അച്ഛന്‍ പരാതി നല്‍കി. തുടര്‍ന്നാണ് കരിയിലകുളങ്ങര പൊലീസ് കേസെടുത്തത്. കേസെടുത്തതിനെ തുടർന്ന് ഓഡിറ്റോറിയ ഉടമക്ക് ഒന്നര ലക്ഷം രൂപ നഷ്ടം നൽകി പ്രശ്നം പരിഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *