തന്നെ മൂലയ്ക്കിരുത്തിയാൽ കോൺഗ്രസ് പാർട്ടി വിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കമന്റിനെ അറിയിച്ചതായി സൂചന. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനും ഫിറ്റില്ലെന്ന് ലേബല്ലടിച്ച് മൂലയ്ക്കിരുത്താനും കോൺഗ്രസിൽ ഒരു ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. ഇത് ആരൊക്കെയാണെന്ന് അറിയാം. പക്ഷേ പറയില്ല തനിക്ക് അസുഖമുണ്ട് പ്രവർത്തിക്കാൻ കഴിയില്ല എന്ന് വരുത്തി തീർക്കലാണ് ലക്ഷ്യം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതിന്റെ നേരിയ സൂചന പോലും ഒന്നരമണിക്കൂറോളം നടന്ന കൂടുക്കാഴ്ചയിൽ ഹൈക്കമാരിൽ നിന്നുണ്ടായിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ മാറ്റില്ലെന്നാണ് ഉറച്ച വിശ്വാസം. കഴിവും പ്രാപ്തിയും ആണ് പ്രധാനം. അല്ലാതെ പ്രായവും എത്ര വർഷം എന്നതൊന്നുമല്ല. തനിക്ക് രോഗമുണ്ടെങ്കിൽ ചികിത്സ തേടില്ലേ അത് ചെയ്യാതിരിക്കാൻ മാത്രം വിവരം കെട്ടവൻ ആണോ താൻ കെ സുധാകരൻ ചോദിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ചർച്ചകൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആന്റോ ആന്റണിയുടെ പേരും സണ്ണി ജോസഫിന്റെ പേരുമാണ് ഇപ്പോൾ അവസാനമായി കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. എന്നാൽ ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും ഇവരെ അംഗീകരിക്കാൻ തയ്യാറല്ലെന്നതാണ് സുധാകരന്റെ പ്രസ്താവനയിലൂടെ മനസ്സിലാക്കുന്നത്. സുധാകരനു അനുകൂലമായി ശശി തരൂരും കെ മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്. യുവാക്കളുടെയും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെയും വീര പുരുഷനാണ് കെ സുധാകരൻ. അടിക്കു തിരിച്ചടി എന്ന നിലപാടുള്ള കോൺഗ്രസ് നേതാവിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് ഭയവും നേതൃത്വത്തിനുണ്ട് . സിപിഎമ്മിന്റെയും ബിജെപിയുടെയും കോൺഗ്രസ് നേതൃത്വം വീഴരുതെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ആഗ്രഹമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയിൽക്കുശേഷമാണ് കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി അവരോധിച്ചത്. പ്രവർത്തകരുടെ പൂർണ്ണ വികാരം മാനിച്ചായിരുന്നു സുധാകരന്റെ നിയമനം. നേതാക്കൾക്കും സുധാകരൻ വരുന്നത്തിനോട് അനുകൂലമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയാണ് കെ സുധാകരൻ കോൺഗ്രസിന്റെ പ്രസിഡന്റ് രംഗത്ത് വന്നത് . സിപിഎമ്മിന് പ്രതിരോധിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു വളർച്ചയായിരുന്നു സുധാകരന്റേത്. പുനസംഘടനയിലും സംഘടനാ പ്രവർത്തനത്തിലും കോൺഗ്രസ് പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിലും അപാരമായ പാഠവമാണ് സുധാകരൻ കാഴ്ചവച്ചത്. ഇതിനിടയിൽ പ്രതിപക്ഷ നേതാവുമായുള്ള മുറിപ്പ് ഉണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ സുധാകരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് കഴിഞ്ഞു. തുടർന്നുവന്ന ഉപതിരഞ്ഞെടുപ്പുകളിലും പാർലമെന്റ് ഇലക്ഷനിലും മൃഗീയമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് സ്ഥാനങ്ങൾ നിലനിർത്തുകയും പിടിച്ചെടുക്കുകയും ചെയ്തത്. കാലഘട്ടത്തിൽ ഒട്ടേറെ രാഷ്ട്രീയപരമായ മുന്നോട്ടുപോക്കിന് കോൺഗ്രസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
എന്നാൽ കെപിസിസി പ്രസിഡണ്ടിനെ മാറ്റുന്നതോടെ പാർട്ടിയിൽ തന്നെ രണ്ട് ഗ്രൂപ്പ് ആകുമെന്ന് സ്ഥിതിയാണ് നിലവിൽഉള്ളത്. പാർട്ടി പിളരും എന്ന രീതിയിൽ വരെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നു. സുധാകരൻ പാർട്ടി വിട്ട് മാറിനിൽക്കും എന്നാണ് ഇവർ പറയുന്നത്. ചിലർ സുധാകരൻ ബിജെപിയിലേക്ക് പോകുമെന്നും വിലയിരുത്തുന്നവർ ഉണ്ട്. ഏതായാലും ഇന്നലത്തെ ചർച്ചകൾക്ക് ശേഷം ബിജെപി നേതാക്കൾ സുധാകരത്തിന് പിന്നാലെ കൂടിയിട്ടുള്ളതായും വിവരമുണ്ട്.