മസാല ബോണ്ടില്‍ തോമസ് ഐസക്ക് ജയിലിലേക്കോ?

തിരുവനന്തപുരം: മസാല ബോണ്ടില്‍ തോമസ് ഐസക്കിന് കുരുക്ക് മുറുകുന്നു.ഉയര്‍ന്ന പലിശ നിരക്കില്‍ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിര്‍ത്ത മിനിട്ട്‌സ് പുറത്ത് വന്നതോടെ ഐസക്കിന്റെ പ്രതിരോധം പാളി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കിഫ് ബി സി. ഇ. ഒ കിഫ് ബി ബോര്‍ഡിന്റെ അനുമതി തേടിയ യോഗത്തിലാണ് ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിര്‍പ്പ് രേഖപ്പെടുത്തിയത്. വിദേശ വിപണിയില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് മസാല ബോണ്ടിന്റെ പലിശ ഇത്ര മാത്രം ഉയര്‍ന്ന് നില്‍ക്കുന്നത് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ചോദ്യം.

നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുമോ എന്ന് കണ്ടെത്താനാകുമെന്നും ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞിരുന്നു. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശക്ക് ബോണ്ടിന് ശ്രമിക്കണം എന്ന നിര്‍ണായ ചോദ്യമാണ് ധനസെക്രട്ടറി മനോജ് ജോഷി ഉന്നയിച്ചത്.

പലിശ കൂടിയാലും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്നാണ് ഐസക്ക് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി മിണ്ടിയതുമില്ല. മസാല ബോണ്ട് ഇറക്കുന്നതില്‍ വ്യക്തിപരമായ റോളില്ല എന്ന ഐസക്കിന്റെ വാദം പച്ചകള്ളം എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന മിനിട്ട്‌സ്.

മസാല ബോണ്ടില്‍ ലാവ്‌ലിന്‍ ബന്ധമുള്ള കനേഡിയന്‍ കമ്പനി സി ഡി പി ക്യു എങ്ങനെ എത്തി എന്നത് ഇപ്പോഴും ദുരൂഹം. ലാവ്‌ലിന്‍ ബന്ധമുള്ള കനേഡിയന്‍ കമ്പനി സിഡിപി ക്യൂവിന്റെ 3 അംഗ പ്രതിനിധികളുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടെയാണ് അഴിമതിയുടെ തുടക്കം.

സിഡിപി ക്യൂ ഈ ബോണ്ടുകള്‍ മുഴുവനായി 2150 കോടി രൂപക്ക് വാങ്ങിയ ശേഷം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് വില്‍പന നടത്തി. ഇതിലൂടെ കോടികളുടെ ലാഭം കമ്പനി നേടി. ഉയര്‍ന്ന പലിശയായ 9. 723 ശതമാനത്തില്‍ മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ അക്കൗണ്ടില്‍ അധികമായി എത്തുന്നത് 1000 കോടിക്ക് മുകളിലാണ്.

ഇതുകൂടാതെയാണ് ഈ ബോണ്ടുകളുടെ വില്‍പനയിലൂടെ ലഭിക്കുന്ന അധിക വരുമാനം കമ്പനിക്ക് ലഭിക്കുന്നത്. മസാല ബോണ്ടില്‍ സി ഡി പി ക്യൂ കമ്പനിയുടെ ലാഭം 2000 കോടിക്ക് മുകളില്‍ കടക്കുമെന്ന് വ്യക്തം. ഈ കച്ചവടത്തില്‍ ഐസക്കിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇ.ഡി ക്ക് ലഭിച്ചു കഴിഞ്ഞു വെന്നാണ് സൂചന .

ഐസക്കിന്റെ പ്രതിരോധം പാളിയതോടെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാം. കിഫ് ബി സി ഇ ഒ എബ്രഹാമും പരിഭ്രാന്തിയിലാണ്. ഐസക്കിനെ ചോദ്യം ചെയ്താല്‍ സി ഡി പി ക്യു എങ്ങനെ എത്തി എന്ന് വ്യക്തമാകും. അത് തന്നെയാണ് എബ്രഹാമിന്റെ പേടിയും.

 

Leave a Reply

Your email address will not be published. Required fields are marked *