തിരുവനന്തപുരം:നാടിനെ നടുക്കിയ കൊലപാതകത്തില്‍ 80 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് പേട്ട പൊലീസ്.വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പേട്ട പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.പേട്ട ചായക്കുടി ലെയിന്‍ ഏദനില്‍ സൈമണ്‍ ലാലന്‍ (51) ആണ് മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്നത്.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.2021 ഡിസംബര്‍ 29ന് പുലര്‍ച്ചെ മൂന്നരയോടെ ആനയറ പാലത്തിനു സമീപം ടി.സി 93/2226 ഐശ്വര്യയില്‍ വാടകയ്ക്ക് താമസിക്കുന്ന അനീഷ് ജോര്‍ജാണ് (19) കുത്തേറ്റ് മരിച്ചത്.കുറ്റകൃത്യത്തിന് ശേഷം സൈമൺ ലാലന്‍ പേട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.