ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു.. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
വളരെ സാഹസികമായിട്ടാണ് രാഹുലിനെ ആശുപത്രിയിൽ നിന്നും പൊലീസ് പുറത്തിറിക്കതിയത്. രാഹുൽ ജാമ്യഹർജി നൽകിയെങ്കിലും കോടതി നിരസിച്ചു. ഡിവൈഎഫ്ഐ യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ വഴിനീളെ പ്രതിഷേധം അഴിച്ചുവിടുന്നുണ്ട്. രാഹുലിനെ പിന്തുടർന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്.
മുൻ കാലങ്ങളിൽ രാഹുൽ കോടതിയിൽ ഹാജരായ സമയത്തൊക്കെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒപ്പം കൂടുന്നതായി കണ്ടിരുന്നു. എന്നാൽ ഇത്തവണ മഎആർ ക്യാമ്പിലും വൈദ്യപരിശോധന നടക്കുന്ന സമയത്തോ, മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകുന്ന സമയത്തോ രാഹുലിനൊപ്പം നഗരത്തിലെ പോലും പ്രധാനപ്പെട്ട കോൺഗ്രസ് പ്രനവർത്തകരുടെ സാനിദ്ധ്യം ഉണ്ടായിരുന്നില്ല.