കിഫ്ബി മസാല ബോണ്ട് വാങ്ങിയത് ലാവ്ലിന്‍ ബന്ധമുള്ള കമ്പനി: ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വാങ്ങിയത് എസ്.എന്‍.സി ലാവ്ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണെന്ന ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല.
9.72% എന്ന ഉയര്‍ന്ന പലിശയ്ക്ക് പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ എത്തുംമുമ്പേ സ്വകാര്യമായി കനേഡിയന്‍ കമ്പനിക്ക് വിറ്റുവെന്നും അതിന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 മെയ് 17നാണ് ലണ്ടന്‍ ഓഹരി വിപണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മസാല ബോണ്ട് പുറത്തിറക്കിയത്. കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ ലഭ്യമായ സമയത്താണ് കൂടിയ പലിശയ്ക്ക് ബോണ്ടിറക്കി വില്പന നടത്തിയത്. ഉയര്‍ന്ന പലിശയ്ക്ക് ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യൂവിന് ലാഭം കൂടുമ്പോള്‍ അതിന്റെ കമ്മീഷന്‍ ആര്‍ക്കൊക്കെ ലഭിച്ചുവെന്ന കാര്യമാണ് പുറത്തുവരാനുള്ളത്. തോമസ് ഐസക്കിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *