വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മൃതദേഹം അരുവിയിലെറിഞ്ഞ കേസ്; എസ്ഐക്ക് ജീവപര്യന്തം

നവി മുംബൈ: 2016-ല്‍ അസി. പൊലീസ് ഇന്‍സ്പെക്ടര്‍ അശ്വിനി ബിദ്രെ ഗോറിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി നശിപ്പിച്ച കേസില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അഭയ് കുറുന്ദ്കറിന് (52) തിങ്കളാഴ്ച ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാഴ്ച മുമ്പ് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബിദ്രെ-ഗോറിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും കുറ്റവാളികളെ കുറ്റവിമുക്തരാക്കാനുള്ള കാരണമല്ലെന്ന് പന്‍വേല്‍ സെഷന്‍സ് കോടതി വിധിച്ചു. എന്നിരുന്നാലും, പ്രോസിക്യൂഷന്‍ വാദം പോലെ, വധശിക്ഷ നല്‍കേണ്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഭാഗത്തില്‍ ഈ കേസ് ഉള്‍പ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.

കൃത്യസമയത്ത് നടപടിയെടുക്കാത്തതിന് നവി മുംബൈ പൊലീസിനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ ജി പാല്‍ദേവര്‍ രൂക്ഷമായി കോടതി വിമര്‍ശിച്ചു. അന്വേഷണത്തിലെ പിഴവുകള്‍ക്ക് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. കുരുന്ദ്കറിനെ മൃതദേഹം സംസ്‌കരിക്കാന്‍ സഹായിച്ച സഹായി ഡ്രൈവര്‍ കുന്ദന്‍ ഭണ്ഡാരിയെയും സുഹൃത്ത് മഹേഷ് ഫാല്‍നിക്കറും 7 വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചു.

പൊലീസ് ഉദ്യോഗസ്ഥരായ അനില്‍ സര്‍വാസെയും കോണ്ടിറാം പോപ്പെറെയും അന്വേഷണത്തില്‍ വരുത്തിയ വീഴ്ചകള്‍ മനപ്പൂര്‍വ്വമാണെന്നും ജഡ്ജി പറഞ്ഞു. ബിദ്രെ ഗോറിന്റെ സഹോദരന്‍ 2016 ജൂലൈയില്‍ അവരെ കാണാതായതായി പരാതി നല്‍കി. എന്നാല്‍ 2017 ജനുവരിയില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡിസംബറില്‍ കുരുന്ദ്കറെ അറസ്റ്റ് ചെയ്തു. ബിദ്രെ-ഗോറുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതിനാല്‍ അവരെ ഒഴിവാക്കാനാണ് ക്രൂരകൃത്യം നടത്തിയത്. എന്നാല്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

മൂന്ന് പേരുടെ സഹായത്തോടെ ഭയന്ദറിലെ വീട്ടില്‍ വെച്ച് കുരുന്ദ്കര്‍ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി, ഭാഗങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് ഭയന്ദര്‍ അരുവിയില്‍ എറിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. കുരുന്ദ്കറുടെ ശിക്ഷയ്ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വിശാല്‍ ഭാനുഷാലി പറഞ്ഞു. ജയിലില്‍ ചെലവഴിച്ച സമയം കുരുന്ദ്കറുടെ ശിക്ഷയുടെ ഭാഗമായി കണക്കാക്കുന്നതിനെതിരെ സംസ്ഥാനത്തിന് അപ്പീല്‍ നല്‍കാമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഘരത് പറഞ്ഞു. കുരുന്ദ്കറിനെ സംരക്ഷിച്ചതായി ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വതന്ത്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിദ്രെ-ഗോറിന്റെ ഭര്‍ത്താവ് രാജു ഗോര്‍ പറഞ്ഞു.

കുറ്റകൃത്യം നടന്ന് മാസങ്ങള്‍ക്ക് ശേഷം, 2017 ലെ റിപ്പബ്ലിക് ദിനത്തില്‍ കുറുന്ദ്കറിന് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. ഏപ്രില്‍ 5 ന് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് വിധിച്ച കോടതി, സൂക്ഷ്മപരിശോധനയ്ക്ക് വിധേയനായിരുന്നിട്ടും അവാര്‍ഡിനുള്ള സ്‌ക്രീനിംഗ് പ്രക്രിയയില്‍ അദ്ദേഹം എങ്ങനെ വിജയിച്ചു എന്ന് ചോദിച്ചു. കേസിലെ നാലാം പ്രതിയായ മുന്‍ കാബിനറ്റ് മന്ത്രി ഏക്നാഥ് ഖഡ്സെയുടെ അനന്തരവന്‍, രാജു പാട്ടീല്‍ എന്ന ദ്യാന്‍ഡിയോയെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *