ഇറാനിൽ നുഴഞ്ഞുകയറി നൂറിലധികം ഉദ്യോഗസ്ഥരെ വിവാഹം കഴിച്ച ഇസ്രായേൽ ചാരസുന്ദരി കാതറിൻ പെരസ് ഷെയ്ക്ദം എവിടെ ?

ഇറാൻ ഇസ്രായേൽ യുദ്ധം മുറുകിയപ്പോൾ ചർച്ചയായ ഒരു പേരു കൂടിയുണ്ട് ചാരസുന്ദരി കാതറിൻ പെരസ് ഷെയ്ക്ദം. ഇറാനിൽ നുഴഞ്ഞുകയറി നൂറിലധികം ഉദ്യോഗസ്ഥരെ താൽക്കാലികമായി വിവാഹം കഴിച്ച മാധ്യമപ്രവർത്തക. യമനി പൗരനെ വിവാഹം ചെയ്ത മുസ്ലിം വനിത എന്ന നിലയിൽ ഫ്രഞ്ച് പാസ്പോർട്ടിലാണ് കാതറിൻ ഇറാനിൽ എത്തിയത് ഇറാനിലെ മതപുരോഹിതരിൽ നിന്ന് ഷിയാ വിശ്വാസം പഠിക്കാൻ എന്ന വ്യാജെനെ ഇവർ
ഇറാനിൽ തുടർന്നു.

ഇറാനിലെ സർക്കാർ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. അക്കാലത്ത് ചില ഇറാൻ നേതാക്കളുടെ അഴിമതികൾ കാതറിൻ പുറത്തുകൊണ്ടുവന്നിരുന്നു. ഈ സമയം ഇറാൻ പ്രസിഡന്റുമായും കാതറിൻ കൂടിക്കാഴ്ച നടത്തി. ഇറാനിൽ ഈയിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയത് കാതറിനായിരുന്നു. താൽക്കാലിക വിവാഹമെന്ന പേരിൽ ഷിയാക്കൾക്കിടയിൽ ഖ്യാതി നേടിയ വിവാഹത്തിലൂടെ നൂറിലേറെ മുതിർന്ന ഇറാൻ നേതാക്കളെ കാതറിൻ കെണിയിൽ വീഴ്ത്തി. ഇറാനിലെ മത നേതാക്കളാണ് സുപ്രധാന വിവരങ്ങൾ ലഭിക്കാൻ സഹായിച്ചതെന്നും കാതറിൻ പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും ടെഹ്റാനിൽ ഉയർന്ന സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായും കാതറിൻ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഇത് ഉപയോഗിച്ച് ഏത് സമയത്തും അവരുടെ വീടുകളിലേക്ക് കാതറിന് എത്തിച്ചേരാമായിരുന്നു. മതകാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാനുള്ള തൻറെ താൽപര്യമാണ് ഇറാൻ ഗവൺമെന്റിലെ പുരോഹിതരുമായി ബന്ധമുണ്ടാക്കിയത് എന്ന് കാതറിൻ പറഞ്ഞു.

അപ്പോയിൻമെന്റ് നിർണയിച്ച് മതപുരോഹിതന്മാരുമായി നടത്തുന്ന ആദ്യ കൂടി കാഴ്ചയിൽ തന്നെ താൽക്കാലിക വിവാഹ ബന്ധത്തിൽ ഏർപ്പെടാനുള്ള താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇറാൻ പാർലമെന്റിന്റെ രഹസ്യ യോഗത്തിൽ നടന്ന മുഴുവൻ ചർച്ചകളെക്കുറിച്ച് രാജ്യത്തിൻറെ രഹസ്യങ്ങളും അവർ പങ്കുവെച്ചിരുന്നു. ഇസ്രായേൽ നടത്തിയ അതിസൂഷ്മവും കൃത്യവുമായ ആക്രമണത്തിലൂടെ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇറാനിൽ എങ്ങും ഇസ്രായേലിന് ശക്തമായ ചാര ഏജൻറ് ഉണ്ട് എന്ന കാര്യം പകൽ പോലെ വ്യക്തമായിരുന്നു. അതിൽ മുന്നിലുണ്ട് ഈ ചാര സുന്ദരി കാതറിൻ പെരസ് ഷെയ്ക്ദം.