സംസ്ഥാനത്ത് ഗോള്ഡ്മാഫിയക്ക് വളരാന്‍ വളം വച്ച് കൊടുത്ത് പിണറായി സര്‍ക്കാര്‍

സംസ്ഥാനത്ത് ഗോള്ഡ്മാഫിയക്ക് വളരാന്‍ വളം വച്ച് കൊടുത്ത് പിണറായി സര്‍ക്കാര്‍. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട കോടികണക്കിന് രൂപയുടെ നികുതി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
സര്‍ക്കാരിലേക്ക് നികുതിയടയ്ക്കാതെ ഭരിക്കുന്ന പാര്‍ട്ടിക്ക് കൈമടക്ക് കൊടുത്ത് കച്ചവടം പൊടിപൊടിക്കുകയാണ് ഗോള്‍ഡ് മാഫിയ. ഭരണകക്ഷിയുടെ പിന്‍ബലത്തില്‍ വന്‍ നികുതി വെട്ടിപ്പാണ് ഗോള്‍ഡ് മാഫിയ നടത്തുന്നത്.2020 ല്‍ ഗോള്‍ഡ് മാഫിയ നടത്തുന്ന നികുതി വെട്ടിപ്പ് സംബന്ധിച്ച് വി.ഡി. സതീശന് എം.എല്‍.എ അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു.കോടിക്കണക്കിന് രൂപ ഖജനാവില്‍ നികുതി അടക്കാതെ കേരളം അടക്കിവാഴുന്ന ഗോള്‍ഡ് മാഫിയയുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി തെളിവുകള്‍ സഹിതം സതീശന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഉടന്‍ നടപടിയെടുക്കാമെന്നായിരുന്നു അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ മറുപടി. ഗോള്‍ഡ് മാഫിയക്ക് എതിരെ ഒരു ചെറുവിരലനക്കാന്‍ ഐസക്ക് തയ്യാറായില്ല.തന്റെ മുന്‍ഗാമിയുടെ അതേ പാതയിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലും. ജനങ്ങള്‍ക്ക് മേല്‍ 5000 കോടിയുടെ അധിക നികുതി ചുമത്തിയ ബാലഗോപാല്‍ ഗോള്‍ഡ് മാഫിയക്ക് സഹായകമായ നിലപാട് ആണ് എടുത്തത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.സംസ്ഥാനത്ത് നികുതിയടച്ചുള്ള സ്വര്‍ണ വ്യാപാരം ആകെ സ്വര്‍ണ വില്പനയുടെ 20 ശതമാനത്തിനു താഴെയാണ്.
പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി മുന്‍ ചെയര്‍പേഴ്സണും സാമ്പത്തിക വിദഗ്ധയുമായ പ്രൊഫ. ഡോ. മേരി ജോര്‍ജ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രതിവര്‍ഷം ഈ മേഖലയില്‍ നിന്ന് കേരളത്തിന് 18,000 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകുന്നുവെന്നും പഠനത്തില്‍ പറയുന്നു.കേരളത്തിന് 2021-22 സാമ്പത്തികവര്‍ഷം സ്വര്‍ണ മേഖലയില്‍ നിന്ന് ലഭിച്ച നികുതിവരുമാനം 560.91 കോടി രൂപയാണ്.വാറ്റ് നിയമം പ്രാബല്യത്തിലുണ്ടായിരുന്ന 2016ല്‍ ഇത് 629.65 കോടി രൂപയായിരുന്നു. അതേസമയം സ്വര്‍ണവില വര്‍ഷംതോറും മുകളിലോട്ടാണ്. സ്വര്‍ണവില 2017ല്‍ ഗ്രാമിന് 2,740 ആയിരുന്നത് 2023 ആയപ്പോള്‍ 100 ഇരട്ടി വര്‍ധിച്ച് 5,445ല്‍ എത്തിനില്‍ക്കുകയാണ്.
വാറ്റ് കാലഘട്ടത്തില്‍ സ്വര്‍ണത്തിന്റെ നികുതി 5% ആയിരുന്നെങ്കിലും 90 ശതമാനം സ്വര്‍ണാഭരണ കച്ചവടക്കാരും കോമ്പോസിഷന്‍ സ്കീമില്‍ നികുതി അടച്ചിരുന്നതിനാല്‍ ശരാശരി നികുതി നിരക്ക് 1.25% ആയിരുന്നു.എന്നാല്‍ ജി.എസ്.ടിയിലേക്ക് വന്നപ്പോള്‍ 40 ലക്ഷം വിറ്റുവരവുള്ളവരേ രജിസ്ട്രേഷന് എടുക്കേണ്ടതുള്ളൂ എന്നതും നികുതി നിരക്ക് മൂന്നു ശതമാനമായി കുറഞ്ഞതുമാണ് സ്വര്‍ണ നികുതിവരവു കുറയാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം.
ഇന്പുട് ടാക്സ് ക്രെഡിറ്റ് നല്‍കണം, സ്വര്‍ണാഭരണ പരിശോധനയില്‍ ഇ-വേബില്‍ ബാധകമല്ലാത്തതിനാല്‍ പിടിച്ചെടുക്കാന്‍ കഴിയുന്നില്ല, കേന്ദ്ര സര്‍ക്കാര്‍ ഇ- വേബില്‍ ഏര്‍പ്പെടുത്താന്‍ തടസംനില്‍ക്കുന്നു എന്നീ കാരണങ്ങളും ചൂണ്ടിക്കാട്ടുന്നു.നികുതിവെട്ടിപ്പു തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നു ആക്ഷേപമുണ്ട്. 2020ല്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് കേരളത്തിലെ എല്ലാ സ്വര്‍ണക്കടകളിലും ഒറ്റദിവസം കൊണ്ട് പരിശോധന നടത്തി അതിന്റെ സെറ്റാക്ക് വിറ്റുവരവ് അടങ്ങിയ ഡാറ്റ സിഡാക്.നെ ഏല്പിച്ചിട്ട് മൂന്നുവര്‍ഷമായെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
എല്ലാ സ്വര്‍ണക്കടകളിലും ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പായില്ല.ജി.എസ്.ടി പുനഃസംഘടനയോട് കൂടി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ എണ്ണം നേര്‍പകുതിയാക്കി കുറച്ചതും പരിശോധനകള്‍ കുറച്ചതും നികുതി വലയ്ക്ക് പുറത്തുള്ള സ്വര്‍ണാഭരണ ശൃംഖലയെ സഹായിക്കാനാണെന്ന ആക്ഷേപം നിലവിലുണ്ട്