സിദ്ധാർത്ഥിൻ്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് ക്രൂരത : തിരുവഞ്ചൂർ രാധാകൃഷ്ണൻ

സിദ്ധാർത്ഥിൻ്റെ ക്രൂരമായ കൊലപാതകം CBI അന്വേഷിക്കണമെന്ന കുടുംബത്തിൻ്റെയും പൊതുസമൂഹത്തിൻ്റേയും ആവശ്യത്തെ അംഗീകരിക്കുന്നതായി വിശ്വസിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ ഫലത്തിൽ ആ ആവശ്യം അട്ടിമറിക്കാനുളള പ്രവർത്തികളാണ് ചെയ്തത് കേസ്സന്വേഷണം ഏറ്റെടുക്കാൻ ആവശ്യമായ റിപ്പോർട്ടുകൾ നാളിതുവരെ CBIയ്ക്ക് കൈമാറാൻ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തയ്യാറായിട്ടില്ല. വൈസ് ചാൻസലറെ ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.

മോദിയുടെ ഗ്യാരണ്ടിയുടെ കേരളത്തിലെ ഏക ഗുണഭോക്താവ് പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബവും മാത്രമാണന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.ശശി തരൂരിൻ്റെ നേമം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൺഷൻ പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ, – കൺവൻഷനിൽ കമ്പറ നാരായണൻ അദ്ധ്യക്ഷം വഹിച്ചു.

പാലോട് രവി ,എൻ.ശക്തൻ, പി. കെ. വേണുഗോപാൽ, പി.മോഹൻരാജ്, ജ്യോതി വിജയകുമാർ, കരുമംസുന്ദരേശൻ, കൊട്ടാരക്കര പൊന്നച്ചൻ, മര്യാപുരം ശ്രീകുമാർ, വി.എസ് ശിവകുമാർ,ബീമാപള്ളി റഷീദ്, മാഹീൻ അബൂബേക്കർ ,അഡ്വ.പാച്ചല്ലുർ നു ജുമുദീൻ, ഡോ.ജി.വി.ഹരി,മുടവൻ മുഗൾ രവി, വി.എസ്. ഹരീന്ദ്രനാഥ് , പി. സുഭാഷ് ചന്ദ്ര ബോസ്, കൊറ്റാമം വിമൽ കുമാർ, കൈമനം പ്രഭാകരൻ, തമലം കൃഷ്ണൻകുട്ടി ,ദേവരാജൻ ,ഹുസൈൻ സേട്ട്, കൊഞ്ചിറ വിളവിനോദ് ,പനത്തറ പുരുഷോത്തമൻ ,തിരുവല്ലം പ്രസാദ്, എം.എസ്.നസീർ, മോഹൻകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *