നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ വിധി ഡിസംബര്‍ 8ന്

എറണാകുളം: ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം വര്‍ഷം നീണ്ട വിചാരണ നടപടികള്‍ക്കൊടുവില്‍ അന്തിമ വിധി ഡിസംബര്‍ 8ന് പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രസ്തുത തീയതിയില്‍ വിധി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. കേസിലെ ഒമ്പത് പ്രതികളും ഡിസംബര്‍ 8ന് വ്യക്തിപരമായി കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കടുത്ത് യാത്ര ചെയ്തുകൊണ്ടിരുന്ന കാറിലാണ് യുവനടിയെ ആക്രമിക്കപ്പെട്ടത്. ആദ്യം പ്രതി ചേര്‍ക്കാത്ത നടന്‍ ദിലീപിനെ തെളിവുകള്‍ അടിസ്ഥാനമാക്കി അതേ വര്‍ഷം ജൂലൈ 10-ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അഭിനയ സംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കി. 85 ദിവസങ്ങള്‍ക്ക് ശേഷം, 2017 ഒക്ടോബര്‍ 3-ന് എട്ടാം പ്രതിയെന്ന നിലയില്‍ ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസില്‍ ആകെ ഒമ്പത് പ്രതികളാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണം ചെയ്ത് കൃത്യം നടന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.