സോളാര്‍ പീഡന കേസില്‍ എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന. ഹോസ്റ്റല്‍ മുറിയില്‍വെച്ച് ഹൈബി ഈഡന്‍ എം എല്‍ എ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ എം.എല്‍.എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. ഹോസ്റ്റല്‍ മുറിയില്‍വെച്ച് ഹൈബി ഈഡന്‍ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

പരാതിക്കാരിയുമൊത്ത് സീന്‍ മഹ്സര്‍ തയ്യാറാക്കാനുള്ള സിബിഐ നീക്കത്തിന്റെ ഭാഗമായാണ് പരിശോധന. അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്.

ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34-ാം നമ്പര്‍ മുറിയിലാണ് പരിശോധന നടത്തുന്നത്. 2013ല്‍ നടന്ന സംഭവത്തിന്റെ തെളിവെടുപ്പാണ് ഹോസ്റ്റലില്‍ പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തോടൊപ്പം പരാതിക്കാരിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021ലാണ് സിബിഐ ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ശേഷം പരാതിക്കാരിയുടെ അപേക്ഷയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല.

അതേസമയം, കേസില്‍ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്ഐആറുകളാണ് കേസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *