ചിന്താ ജെറോമിന് എട്ടര ലക്ഷം ശമ്പള കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന് എട്ടര ലക്ഷം ശമ്പള കുടിശ്ശിക അനുവദിച്ച് ഉത്തരവായി. ശമ്പള കുടിശ്ശിക താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വാദത്തെ പൊളിക്കുന്ന തരത്തിലാണ് ഉത്തരവ്.

ചിന്തയുടെ ആവശ്യപ്രകാരമാണ് ശമ്പള കുടിശ്ശിക നൽകുന്നത് എന്നാണ് ഉത്തരവിലുള്ളത്. പ്രതിമാസം 50,000 രൂപ വെച്ച് 17 മാസത്തെ ശമ്പള കുടിശ്ശികയാണ് ചിന്തക്ക് അനുവദിച്ചത്.

അതിനിടെ, മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍ വി രാജേഷിനും ലക്ഷങ്ങൾ ശമ്പള കുടിശിക നൽകേണ്ടിവന്നേക്കും. ഈ ആവശ്യവുമായി രാജേഷ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. യു ഡി എഫ് ഭരണകാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചത്. ഇതേതുടർന്ന് ആര്‍ വി രാജേഷ് ആദ്യ ചെയര്‍മാനായി. എന്നാൽ, ചെയര്‍മാൻ്റെ ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു. പിന്നീട് ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *