കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാഹളം ; നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ശുഭസൂചനയെന്ന് യു ഡി എഫ് ക്യാമ്പ്

നിലമ്പൂർ: യുഡിഎഫും കോണ്‍ഗ്രസും കയ്യ്‌മെയ്യ് മറന്ന് ഒറ്റക്കെട്ടായി കഠിനാധ്വാനം ചെയ്തിന്റെ റിസള്‍ട്ട് കൂടിയാണ് നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലമെന്ന് യു ഡിഎഫ് ക്യാമ്പ്. അപ്രതീക്ഷിതമായി എം.സ്വരാജിനെ ഇറക്കി എല്‍ഡിഎഫും എവിടെന്നോ ഒരു സ്ഥാനാര്‍ത്ഥിയെ ഇറക്കി ബിജെപിയും നിലമ്പൂരിലിറങ്ങിയപ്പോൾ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ വോട്ടെടുപ്പ് ദിവസം വരെ തന്ത്രങ്ങളും രാഷ്ട്രീയ അജണ്ടകളും നിശ്ചയിക്കുന്നതില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് ക്യാമ്പ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയം ചര്‍ച്ചയായി. തെരഞ്ഞടുപ്പിനെ മുന്നിൽ നിന്ന് നയിച്ച മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ അധ്വാനവും യു ഡി ഫ് വിജയത്തിന്റെ ആക്കം കൂട്ടിയെന്ന് ക്യാമ്പ് കണക്ക് കൂട്ടുന്നു.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ഗോദയില്‍ യുഡിഎഫ് വികസനവും ജനകീയ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തു. ഇത് ജനങ്ങൾ ഏറ്റെടുത്തുവെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണ്ണായത്തിൽ യു ഡി എഫ് ക്യാമ്പിൽ തുടക്കത്തിൽ നിലനിന്ന അസ്വാരസ്യങ്ങളില്ലാതെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടപ്പാക്കിയതിലും അതിന് ശേഷം ഐക്യത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കിയതിലും കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് നിർണ്ണായക പങ്കുണ്ട്.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ സിപിഎമ്മിന്റെയും അവരുടെ സര്‍ക്കാരിന്റെയും ഒളിച്ചുകളിയും ആത്മാര്‍ത്ഥ ഇല്ലായ്മയും വേണുഗോപാല്‍ ചര്‍ച്ചാ വിഷയമാക്കിയതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പൂര്‍ണ്ണമായും അതിലേക്ക് കേന്ദ്രീകരിച്ചു. ക്ഷേമപെന്‍ഷന് മേലുള്ള ചര്‍ച്ച ഫലത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്തു. കള്ളത്തരം പൊളിഞ്ഞ സിപിഎമ്മിന് പിടിച്ച് നില്‍ക്കാനെങ്കിലും ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നല്‍കേണ്ട അവസ്ഥ വന്നു. മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും തലവേദന സൃഷ്ടിക്കുന്ന നിരന്തര ചോദ്യങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത് കെ.സി.വേണുഗോപാല്‍ ആയിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
ദേശീയപാത തകര്‍ച്ചയിലെ അപകാതയും അഴിമതിയും ചൂണ്ടിക്കാട്ടുകയും അതിനോട് സംസ്ഥാന സര്‍ക്കാരിന്റെ തണുപ്പന്‍ പ്രതികരണത്തേയും അദ്ദേഹം ചോദ്യം ചെയ്തു. അതിന്റെ പേരില്‍ കെ.സി.വേണുഗോപാലിനെ വ്യക്തിഹത്യ നടത്തുന്ന പ്രചരണങ്ങള്‍ക്ക് വരെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വേദിയായി. മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയാക്കിയത് കെ സിയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് -സിപിഎം സഹകരണ പരാമര്‍ശത്തെ മുഖ്യമന്ത്രി വെള്ളപൂശാനും തള്ളിപ്പറയാനും ശ്രമിച്ചപ്പോള്‍ മുന്‍ സിപിഎം ദേശീയ സെക്രട്ടറി പി.സുന്ദരയ്യ രാജിവെയ്ക്കാനുണ്ടായ സാഹചര്യം ഓര്‍മ്മിച്ച് വോട്ടെടുപ്പ് ദിവസവും കെ.സി.വേണുഗോപാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തെ നിയന്ത്രിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്താറാകുമ്പോൾ നിലമ്പൂരിൽ യുഡിഎഫ് കുറിച്ച വിജയം പാർട്ടിക്ക് ശുഭസൂചനയാണ്.