നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്. കാവ്യമാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്കുണ്ടോയെന്ന് കണ്ടെത്താനായി അന്വേഷണ സംഘം. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് അയച്ചു.
കേസിലെ വിഐപി ശരത്തും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍ ഒന്‍പതര മിനുട്ട് നീളുന്നതാണ് ഓഡിയോയില്‍. കാവ്യയെപറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ ശത്രുതയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു. ‘കൂട്ടുകാര്‍ക്ക് തിരിച്ച് ‘പണി’ കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയതെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *