ദിയ ജാതിപരമായി അധിക്ഷേപിച്ചു; ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്: ആരോപണവുമായി പരാതിക്കാര്‍

കൃഷ്ണകുമാറിന്റെ മകള്‍ക്കെതിരെ ആരോപണവുമായി ജീവനക്കാര്‍. തങ്ങളെ അടിച്ചമര്‍ത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങിയാല്‍ മതിയെന്ന് പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ദിയ പറഞ്ഞു.

ദിയ പലപ്പോഴും ഷോപ്പില്‍ വരാറില്ല. ഓവര്‍ടൈം ജോലി ആയതോടെ ജോലിയില്‍ നിന്നും മാറാന്‍ ആലോചിച്ചിരുന്നു. ജാതിയുമായി അധിക്ഷേപിച്ചു. എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുന്ന സംസാരം. ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്. 5 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ജീവനക്കാരുടെ മേല്‍വിലാസമാണ് ഉപയോഗിച്ചിരുന്നത്. ഫോണുകള്‍ ബലമായി പിടിച്ചു വാങ്ങി. ദിയ വധഭീഷണി മുഴക്കിയെന്നും പരാതിക്കാര്‍ പറഞ്ഞു.

ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. പാര്‍ട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവര്‍ടൈം ആയപ്പോള്‍ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതിന്റെ സ്‌ക്രീന്‍ഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവര്‍ കാര്യങ്ങള്‍ സമ്മതിപ്പിച്ചത്. നിങ്ങള്‍ കാരണം തന്റെ 200 ഓര്‍ഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നല്‍കേണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞെന്നും പരാതിക്കാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *