പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളുടെ വീടുകളും കൃഷിസ്ഥലങ്ങളും നശിപ്പിച്ച് ശിക്ഷ നടപ്പാക്കി ജില്ലാ ഭരണകൂടം

ഇന്‍ഡോര്‍: ബലാത്സംഗക്കേസിലെ പ്രതികളുടെ വീടുകളും കൃഷിയിടങ്ങളും കൂട്ടത്തോടെ നശിപ്പിച്ച്‌ മധ്യപ്രദേശ് ജില്ലാ ഭരണകൂടം. കൂട്ടബലാത്സംഗ കേസിലെ 3 പ്രതികളുടെയും വീടുകളുമാണ് ജില്ലാ ഭരണകൂടം മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച്‌ അടിച്ചു തകര്‍ത്തത്.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് മൊഹ്‌സിന്‍, റിയാസ്, ശെഹ്ബാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌
ഷിയോപൂര്‍ ജില്ലാ ഭരണകൂടം അറസ്റ്റിലായ പ്രതികളുടെ വീടുകള്‍ പൊളിക്കുകയായിരുന്നു. ക്രമസമാധാന പാലനത്തിനായി ഗ്രാമത്തില്‍ കനത്ത പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു പുരുഷ സുഹൃത്തിനോടൊപ്പം രാംപുര ഡാങ് പ്രദേശത്തിന് സമീപമുള്ള വനത്തിലേക്ക് പോയിരുന്നു. 3 പ്രതികളും അവരെ വഴി തെറ്റിച്ചശേഷം ആണ്‍ സുഹൃത്തിനെ മര്‍ദിച്ച്‌ അവശനാക്കി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *