ബി.കോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലുവര്‍ഷം; സഹായം തേടി സി.ബി.ഐ

തിരുവനന്തപുരം: ബി.കോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലുവര്‍ഷം. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ നോട്ടീസ് പുറത്തുവിട്ട് സി.ബി.ഐ രംഗത്ത് എത്തത്. 2018 മാര്‍ച്ച്‌ മുതലാണ് പത്തനംതിട്ടയില്‍ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചാല്‍ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരെ കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ജസ്നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.
2018 മാര്‍ച്ച്‌ 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയയെ കാണാതാകുന്നത്. കാണാതായി നാല് വര്‍ഷം പിന്നിടുമ്ബോഴും ജസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥിനിയായിരുന്നു ജസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *