സില്‍വര്‍ ലൈനില്‍ പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചത് അനുഭാവപൂര്‍വ്വമായ മറുപടിയെന്ന് മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും വിമര്‍ശനം

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ ആശാവഹമായിരുന്നു. അതീവ താല്‍പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. രാവിലെ പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചതിന്റെ വിശദവിവരങ്ങള്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ യാത്രാവേഗം കുറവാണ്. കേരളത്തിലെ റോഡ് ഗതാഗതത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 40 ശതമാനം വേഗക്കുറവുണ്ട്, റെയില്‍വേയില്‍ ഇത് 30 ശതമാനമാണ്. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണമെന്ന അഭിപ്രായമാണ് ഉള്ളത്. 

തികച്ചും പരിസ്ഥിതി സൗഹൃദ പദ്ധതിയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 63,941 കോടി രൂപയലധികം ചിലവ് വരുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വിവിധ ധനകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. 33,700 കോടി വിദേശ വായിപ്പ എടുക്കും. 

ആരേയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പാക്കില്ല. പദ്ധതിയുടെ നിർമാണ ഘട്ടത്തിൽ 5000 പേർക്ക് തോഴിൽ അവസരം ഉണ്ടാകും.  പദ്ധതിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം. മാധ്യമങ്ങൾ വ്യാജപ്രചരണത്തിന് കൂട്ടു നിന്നു. പദ്ധതിക്ക് കേന്ദ്ര വന- പരിസ്ഥിതിയുടെ അനുമതി ആവശ്യമില്ല. തിരുവനന്തപുരം-കാസര്‍ക്കോട് യാത്രാ സമയം നാലു മണിക്കൂറായി ഇതിലൂടെ കുറയും. സില്‍വര്‍ലൈന്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന യാത്രാ സംവിധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *