പി.എസ്.സി പരീക്ഷ തട്ടിപ്പ്:  പ്രതിയായ  പോലീസുകാരൻ ഗോകുലിനെ വിചാരണ ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പു കേസിലെ പ്രതിയായ പോലീസുകാരന്‍ ഗോകുലിനെ വിചാരണ ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടി.ഇതിനായി ക്രൈംബ്രാഞ്ച് സാര്‍ ക്കാരന് അപേക്ഷ നല്‍കി.

എസ് എഫ് ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അയച്ചത് ഗോകുലായിരുന്നു. വന്‍ വിവാദമായ കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടര വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം നല്‍കാനുള്ള ക്രൈംബ്രാഞ്ചിന്റെ നടപടി. പി എസ് സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഹൈടെക് തട്ടിപ്പ്. യൂണിവേഴ്‌സിറ്റി കോളിലെ മുന്‍ എസ് എഫ് ഐ നേതാക്കളാണ് സ്മാര്‍ട്ട് വാച്ചും മൊബൈല്‍ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. ചോദ്യ പേപ്പര്‍ ഫോട്ടെയടുത്ത് സുഹൃത്തായ പോലീസുകാരന്‍ ഗോകുലിന് അയച്ച് കൊടുത്തു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേര്‍ന്ന് ഉത്തരങ്ങള്‍ പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. പരീക്ഷ എഴുതിയവര്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി റാങ്ക് പട്ടിയില്‍ ഇടംനേടിയതോടെയാണ് വിവാദമായത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികളെ സഹായിക്കാന്‍ പോലീസുകാരനും മറ്റ് സുഹൃത്തുക്കളും സംസ്‌കൃത കേളേജില്‍ ഇരുന്നാണ് ഉത്തരങ്ങള്‍ അയച്ചത്. 2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. എസ് എ പി ക്യാമ്പിലെ പോലീസുകാരനായ ഗോകുല്‍ അന്നേദിവസം ജോലിക്കായി ഹാജരായിരുന്നില്ല. എന്നാല്‍ ഗോകുല്‍ ജോലിക്ക് ഹാജരായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ചേര്‍ന്ന് ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തി. വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പടെ നാലു പോലീസുകാര്‍ക്കെതിരെ മറ്റൊരു കേസെമെടുത്തു. പക്ഷെ സാധാരണ നടത്തുന്ന ഒരു ക്രമീകരണമാണ് നടത്തിയതെന്നും ബോധപൂര്‍വ്വം കുറ്റകൃത്യത്തില്‍ ഈ പോലീസുകാര്‍ പങ്കാളികളല്ലെന്നും ചൂണ്ടികാട്ടി പോലീസ് സംഘടന ഡിജിപിയെ സമീപിച്ചു. ഇത് പരിഗണിച്ച് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. പ്രതിയാക്കപ്പെട്ട ഒരു പോലീസുകാരന്‍ ഇന്ന് എസ്.ഐ യാണ്. മറ്റ് രണ്ടു പോലീസുകാര്‍ എ ആര്‍ ക്യാമ്പിലേക്കും മാറി. ഈ രണ്ട് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചശേഷം സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *