സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്‍റെ ഭാര്യയെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്തു.  സായ് ശങ്കര്‍ ഒളിവിൽ

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ്‌ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്‍റെ ഭാര്യയെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്തു. 

ഇന്ന് വൈകിട്ടാണ് സി.ഐ ഷമീറിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തിയാണ് ഇസ സബ്രീന സിറിലിനെ ചോദ്യം ചെയ്തത്. സായ് ശങ്കര്‍ എവിടെയാസൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്‍റെ ഭാര്യയെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്തുഅറിയില്ലെന്നും 10 ദിവസമായി കണ്ടിട്ടെന്നുമാണ് ഇവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്.

കഴിഞ്ഞ ദിവസം കാരപ്പറമ്ബിലെ വീട്ടിലും സായ് ശങ്കറിന്‍റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഭാര്യാപിതാവിന്‍റെ ഫ്ലാറ്റിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ വീട്ടില്‍നിന്ന് ഐ പാഡും രണ്ട്‌ മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഐ പാഡും മൊബൈല്‍ ഫോണുകളും വിദഗ്ധ പരിശോധനക്കയക്കും.

നേരത്തേ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സായി ശങ്കറിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കോവിഡിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ചോദ്യംചെയ്യലിന് 10 ദിവസത്തെ സാവകാശം വേണമെന്നുമാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍, കോവിഡ് പരിശോധനഫലമൊന്നും സായി ഹാജരാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇസ സബ്രീനയുടെ ഫോണില്‍നിന്ന് ദിലീപിന്‍റെ അഭിഭാഷകന്‍റെ ഫോണിലേക്ക് സന്ദേശങ്ങള്‍ പോയതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.

ദിലീപിന്‍റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫിസിലെ വൈഫൈ ഉപയോഗിച്ച്‌ ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍ ലാപ്ടോപ്പിലേക്ക് മാറ്റിയതായാണ് വിവരം. ദിലീപ് കോടതിയില്‍ ഹാജരാക്കാത്ത മൊബൈല്‍ ഫോണിലെ വിവരങ്ങളും സായ് ശങ്കറിന്‍റെ പക്കലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ.

Leave a Reply

Your email address will not be published. Required fields are marked *