യുവനടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിഇല്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ്ബാബു കടന്നതായാണ് പോലീസ് കരുതുന്നത്.യുവനടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടത്താൻ പോലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം പോലീസ് യു എ ഇ യെ അറിയിക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് നടപടിയെടുത്തത്. കൊച്ചി സിറ്റി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനും വിജയ് ബാബു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 22നാണ് യുവനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അതേസമയം വിജയ് ബാബു യു എ ഇ യില്‍ തന്നെയുണ്ടോ എന്ന കാര്യത്തിലും പോലീസിന് വ്യക്തയില്ല . ഇയാള്‍ ദുബായില്‍ നിന്നും വേറെ ഏതെങ്കിലും വിദേശരാജ്യത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.