പി .എഫ് പലിശ 8.5 % നിലനിർത്തണം; സംസ്ഥാന തൊഴിൽ മന്ത്രി വി.ശിവൻകുട്ടികേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ചു.

തിരുവനന്തപുരം:എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് തൊഴിൽ മന്ത്ര വി.ശിവൻകുട്ടി കത്തയച്ചു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര തൊഴില്‍ മന്ത്രിയ്ക്ക് കത്തയച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്  മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ചത്.. 

2021-22 സാമ്ബത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്ന് ഇപിഎഫ്‌ഒ യോഗത്തില്‍ ധാരണയായിരുന്നു. മുന്‍ സാമ്ബത്തിക വര്‍ഷം 8.5 ശതമാനം പലിശയാണ് നല്‍കിയത്. അംഗങ്ങളായ ആറുകോടിയോളം ജീവനക്കാര്‍ക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

ഭൂരിഭാഗം ജീവനക്കാര്‍ക്കും വിരമിക്കലിന് ശേഷം ചുരുങ്ങിയ പെന്‍ഷന്‍ ആയ 1,000 രൂപയാണ് ലഭിക്കുന്നതെന്നും മന്ത്രി കത്തില്‍ പറഞ്ഞു. സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പില്‍ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപം നടത്തി ഇപിഎഫ്‌ഒയുടെ വരുമാനം വര്‍ധിപ്പിക്കണമെന്നും മന്തി ആവശ്യപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *