എ ഡി ജി പി വിജയ്‌സാഖറെക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ വിമശിച്ച് : കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോപണ വിധേയനായ വിജയ് സാഖറെക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചോദിച്ചു. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി വിജയ് സാഖറെയും വിജിലന്‍സ് മേധാവി എം.ആര്‍.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണ വിധേയനായ ഒരാള്‍ക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബി.ജെ.പി ഉയര്‍ത്തുന്ന ചോദ്യം. ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയ്ക്കും സരിത്തിനും സംരക്ഷണം കൊടുക്കേണ്ടതിന്‍റെ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ട്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ഒരു കേസിലും കാണിക്കാത്ത ആവേശം സ്വപ്ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കാണിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണ്. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചതെന്നും അദ്ദേഹം  ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *